Thursday, September 6, 2018

കേരളകവിത 2018

കേരളകവിത 2018
പ്രസിദ്ധീകരണത്തിന്റെ അമ്പതാം വര്‍ഷം

 കുഴൂര്‍ വിത്സണ്‍
കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം
 കവിത ചിക്കന്‍ സെന്റര്‍

Sunday, July 29, 2018

ഒരച്ഛന്‍ പെണ്‍മക്കള്‍ക്ക് അയച്ച കത്ത്

1969 ല്‍ വിന്നി മണ്ടേല അറസ്റ്റിലായപ്പോള്‍ , നെത്സണ്‍ മണ്ടേല തന്റെ പെണ്മക്കളായ സെനിക്കും സിന്‍സിക്കും ജയിലില്‍ നിന്നും എഴുതിയ കത്ത് 




എന്റെ തങ്കക്കുടങ്ങളേ, 

ഒരിക്കൽ കൂടി മമ്മിയെ പൊലീസ് പിടിച്ച് കൊണ്ട് പോയിരിക്കുന്നു. ഇപ്പോൾ ഡാഡിയും മമ്മിയും അകലെയുള്ള ജയിലുകളിലാണു. എവിടെയോ ഒരു ജയിലിന്റെ സെല്ലിൽ ഒറ്റയ്ക്കിരിക്കുന്ന അവളെയോർക്കുമ്പോൾ നെഞ്ച് വിങ്ങുന്നു. അവളവിടെ എന്തെടുക്കുകയായിരിക്കും. മിണ്ടാൻ പോലും ആരുമുണ്ടാകില്ല. വായിക്കാനും ഒന്നും കിട്ടാനിടയില്ല. ഇരുപത്തിനാലു മണിക്കൂറും നിങ്ങളെക്കുറിച്ച് തന്നെയാവും മമ്മിയുടെ വേവലാതി. ഇനി എന്നാണു മമ്മിയെ കാണാനാവുക എന്ന് പറയാനാവില്ല. ചിലപ്പോൾ മാസങ്ങളെടുക്കും, ചിലപ്പോൾ വർഷങ്ങൾ, ചിലപ്പോൾ അനവധി വർഷങ്ങൾ നിങ്ങൾ അനാഥരേപ്പോലെ കഴിയേണ്ടി വരും, സ്വന്തമായി വീടില്ലാതെ, ഡാഡിയും മമ്മിയുമില്ലാതെ, സ്വാഭാവികമായി കിട്ടേണ്ട സ്നേഹവും പരിഗണനകളും കിട്ടാതെ, മമ്മി വാരിക്കോരി തന്നിരുന്ന കരുതലും സംരക്ഷണവും ഇല്ലാതെ.  

ഇനി മുതൽ നിങ്ങൾക്ക് പിറന്നാൾ സമ്മാനങ്ങൾ കിട്ടില്ല. ക്രിസ്തുമസ്സ് പാർട്ടികൾ ഉണ്ടാവില്ല. പുതിയ പുതിയ ഉടുപ്പുകൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ ...ഒന്നുമുണ്ടാകില്ല. സന്ധ്യാനേരത്ത് ഇളംചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കാൻ ഇനി മമ്മിയില്ല എന്നോർക്കണം. അവരുണ്ടാക്കിയിരുന്ന രസമുള്ള പലഹാരങ്ങൾ, വെടുപ്പായി ഒരുക്കിയ മെത്ത, ഇളം ചൂടുള്ള പുതപ്പുകൾ. ഒക്കെ ഓർമ്മയാണു. കൂട്ടുകാർക്കൊപ്പം കസർത്തു കാണിക്കാൻ മമ്മിയൊരുക്കിയിരുന്ന സൂത്രങ്ങൾ. അവൾ പറഞ്ഞ് തന്ന സുന്ദരൻ കഥകൾ. നിങ്ങളുടെ തുടരൻ ചോദ്യങ്ങൾക്കുള്ള മമ്മിയുടെ ഉത്തരങ്ങൾ ഒക്കെ അന്യം. നിങ്ങളുടെ പല സംശയങ്ങൾക്കും അവൾ തെരഞ്ഞെടുത്ത് തന്ന പുസ്തകങ്ങൾ. പെൺകുട്ടികളായ നിങ്ങൾക്ക് ഈ പ്രായത്തിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് മറുപടി പറയാനും മമ്മിയില്ല.  നമുക്കെല്ലാവരും പ്രിയപ്പെട്ട ഓർലാന്റോയിലെ 8115 ആം നമ്പർ വീട്ടില്‍  ഇനിയൊരിക്കലും നമ്മൾ പഴയ പോലെ ഒത്തുചേർന്നു എന്നും വരില്ല 

ഇതാദ്യമായല്ല മമ്മി ജയിലിൽ പോവുന്നത്. 1958 ഒക്ടോബറിൽ , ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ് 4 മാസങ്ങൾക്കുള്ളിൽ  അവൾ മറ്റ് രണ്ടായിരം പേർക്കൊപ്പം ജയിലിൽ പോയിട്ടുണ്ട്. ജോഹന്നാസ് ബർഗിലെ ആ പ്രതിഷേധത്തിനു അവൾ കിടക്കേണ്ടി വന്നത് രണ്ടാഴ്ച്ചയാണു. കഴിഞ്ഞ വർഷം അവൾ നാലു ദിവസം തടവറയിൽ കിടന്നു.  ഇതാ വീണ്ടും അവളെ പൊലീസ് പിടിച്ച് കൊണ്ട് പോയിരിക്കുന്നു. ഇത് എത്ര നാളത്തേക്കാണെന്ന് പറയാനാവില്ല. 

ഒരു കാര്യം എനിക്ക് തറപ്പിച്ച് പറയാൻ പറ്റും. നമ്മുടെ മമ്മി ഒരു ധീരയാണു. നാട്ടിലെ ജനങ്ങൾക്കൊപ്പമാണു അവരുടെ നെഞ്ച് മിടിക്കുന്നത്.  അതൊരിക്കലും നിങ്ങളും മറന്ന് കൂടാ. സുഖസൗകര്യങ്ങൾ നിറഞ്ഞ ഒരു ജീവിതം വെടിഞ്ഞ് കയ്പ്പും വേദനയും നിറഞ്ഞ ഒന്ന് അവൾ തെരഞ്ഞെടുത്തത് ഈ നാടിനു വേണ്ടിയാണു. ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണു. മുതിരുമ്പോൾ നിങ്ങൾക്കത് കൂടുതൽ മനസ്സിലാവും . 

അവൾ കടന്ന് പോയ കനൽ വഴികൾ. വിശാസങ്ങൾക്ക് വേണ്ടി അവൾ നടത്തിയ ആത്മബലികൾ. അതിനായി അവളർപ്പിച്ച സ്വന്തം ജീവിതം. സത്യത്തിനും നീതിക്കും വേണ്ടി അവൾ നടത്തിയ സഹനസമരങ്ങൾ, യുദ്ധസമാനമായ ആത്മസംഘർഷങ്ങൾ . അതിലൂടെ ബലി കഴിക്കപ്പെട്ട സ്വകാര്യസന്തോഷങ്ങൾ 




Saturday, April 28, 2018

21st Century Malayalam Poetry @ Indian Literature 2018




The White Shirt

(To Vinayakan, cine actor)

I set out to buy a white shirt.

The man in the shop took out two-three white shirts together and put them down before me.
It’s Rs.1050/- This shirt fits you well.
For this one?
Rs.800/- It’s good, too.
That one?
Rs.450/- All are smashing!

Aren’t there anything costing less? In the range of 150--200?

An odd expression on his face.

Is there?
There is, but…

An odd kind of laughter on his face…
Where is that white shirt?

It’s not here. It’s there. Near that flower shop. In that corner.

There’s some problem with his smile.

What?

Sir, its what the dead wear!

Aha
Because it’s cheaper, those who wear that
Will die before their death?

Will those who were the more expensive white shirts, live even if they are dead?
Will the dead come alive, if they were more and more expensive shirts?

The dead white shirt
And the non-dead white shirt
Hung before me.

Finally, I bought a black shirt.
What’s it’s price?
No. I don’t like to tell you.


Kuzhur Wilson


Translated by: A.J. Thomas.



We have a family tomb. Elder brother bought it for dad. I renovated it when mom slept for the last time. It is pleasant to go there and stay for a while. 

I have never seen dad and mom in bed together. Now, it’s nice to watch them do so. A tranquil feeling. 

If I do not die in a distant land I too will sleep in this tomb. Gives me a nice kick to think so. Also a sick feeling that I cannot be there to watch myself. 

I picked up a candle and lit it on my tomb. Gathered some flowers from the ground and strew them on it. Stuck incense sticks all around, Knelt down before the dead me. 

Then, The familiar ones in the cemetery rose up To ask me when I had come over. Someone from among us got up and left without answering. 

Behold, a girl runs along the alley in front of the cemetery.
Kuzhur Wilson 

Trans by Ra Sh





Monday, March 12, 2018

അമ്മയുടെ പെട്ടി


അമ്മയുടെ പെട്ടി



കുഴൂർ വിത്സൻ

അമ്മയ്ക്കൊരു പെട്ടിയുണ്ടായിരുന്നു. അല്ലെങ്കിൽ അമ്മയ്ക്ക് സ്വന്തമായി    പെട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു.  ആ ചെറിയ മരപ്പെട്ടിയിൽ ഒരു  കള്ളിയുണ്ട്. ആ കള്ളിയിലെ ചില്ലറ തുട്ടുകളാണു ആദ്യമായെന്നെ കള്ളനാക്കിയത്. കുടുംബ ഡയറി, റേഷൻ കാർഡ് തുടങ്ങിയവ സുരക്ഷിതമായി ഇരുന്നതും അതിലായിരുന്നു. കല്ല്യാണങ്ങൾക്കും പെരുന്നാളുകൾക്കും മാത്രം ഇടാനുള്ള ചട്ട മുണ്ട്, പൊതമുണ്ട് ,തിളക്കമുള്ള കൊന്ത, കൂടു പൊട്ടിക്കാത്ത വെന്തിങ്ങ, അങ്ങനെ ചില്ലറ ഇനങ്ങൾ മാത്രമുള്ള ഒരു കുഞ്ഞ് ദേവാലയം. അമ്മ ആ പെട്ടിയുടേയും മാതാവായിരുന്നു.  എന്റെ കൗമാരത്തിലെ ചില്ലറ ചില്ലറ പ്രാർത്ഥനകൾക്ക് വല്ലപ്പോഴും മറുപടി കിട്ടിയിരുന്ന എന്റെ തള്ളപ്പള്ളി.  അമ്മയുടെ കാൽപ്പെരുമാറ്റം, മുരടനക്കം എന്നിവ മാത്രമായിരുന്നു അതിന്റെ താഴും പൂട്ടും. ചേട്ടന്മാർ പൊളിച്ച് പൊളിച്ച്  പൂട്ടിനു തന്നെ ബോറടിച്ചതാണെന്നും ശ്രുതിയുണ്ട് ആ പെട്ടിക്ക്


Sreekumar kariyad, Saradakutty, Annam kutty, Agnus Anna Wilson, Kuzhur Wilson 

ആ പെട്ടിയും എന്റെ കവിതയും തമ്മിൽ വലിയ ബന്ധമുണ്ട്.  പറഞ്ഞല്ലോ അതിൽ ഒളിച്ചിരുന്ന തുട്ടുകൾ വച്ചായിരുന്നു കവിതയുടെ ആദ്യ കുഞ്ഞ് കുഞ്ഞ് യാത്രകൾ. അതിനുള്ള നന്ദി സമീപകവിത ( പ്രയോഗത്തിനു കവി വിഷ്ണുപ്രസാദിനോട് കടപ്പാട് )   അമ്മയ്ക്ക് തിരിച്ച് കൊടുത്തിട്ടുമുണ്ട്.  എന്റെ കവിത അച്ചടിച്ചു വന്നിട്ടില്ലെങ്കിലും മാത്യഭൂമി ആഴ്ച്ചപ്പതിപ്പിൽ അമ്മയുടെ പടമടിച്ചു വന്നിട്ടുണ്ട്. അമ്മയെക്കുറിച്ച് സച്ചിദാനന്ദൻ പുഴങ്കര, ഉമ്പാച്ചി(  റഫീക്ക് തിരുവള്ളൂർ), സുധീർ രാജ് തുടങ്ങിയവർ കവിതകൾ എഴുതിയിട്ടുണ്ട്.  അമ്മച്ചി  ഞങ്ങടെയാ എന്നാ സുധീർ എഴുതിയത്. ആ അമ്മയിൽ നിന്നാണു വിത്സന്റെ കവിതകൾ എന്ന് ഉമ്പാച്ചിയും .   അന്നം കുട്ടിയെ കാണാൻ ശാരദക്കുട്ടി ടീച്ചർ കുഴൂരിൽ വന്നിട്ടുണ്ട്. എന്റെ ഭൗതിക ആത്മീയ പരിസരങ്ങൾ മാറ്റിയെഴുതുന്നതിൽ നിർണ്ണായ പങ്ക് വഹിച്ച കവിതയാണു അമ്മ പ്രധാനകവിതാ പാത്രമായി വരുന്ന ജമ്മം. 




പറഞ്ഞ് വന്നത് ഇതൊന്നുമല്ല. അമ്മയെ അടക്കിയതിന്റെ  അന്ന് സന്ധ്യക്ക്  ഞാൻ മദ്യപിച്ചു. അമ്മകന്യേ എന്ന് തുടങ്ങുന്ന അർണോസ് പാതിരിയുടെ പുത്തൻപാനയിൽ അലഞ്ഞ് നടന്നു. ആ വലിയ കവിതയുടെ ലഹരിയിൽ അമ്മയുടെ പെട്ടി തുറന്നു. കാൽപ്പെരുമാറ്റങ്ങളും മുരടനക്കങ്ങളും ഭയപ്പെടുത്തിയില്ല.  അതിന്റെ ഉള്ളിൽ   ഒരു തുണിയുടെ ഉള്ളിൽ,  അതിന്റെ ഉള്ളിൽ പൊതിഞ്ഞു വച്ച അഞ്ച് പത്ത് രൂപാ  നോട്ടുകളുണ്ടായിരുന്നു. ഒരെണ്ണം ദ്രവിച്ച് തുടങ്ങിയിരുന്നു. ഞാനതെടുത്ത് ഓരോന്ന് വീതം മൂന്ന് ചേട്ടന്മാർക്കും ഒരു പെങ്ങൾക്കും കൊടുത്തു. ദ്രവിച്ചത് പേഴ്സിൽ ഭദ്രമായി വച്ചു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്. ആ പെട്ടിയിൽ വച്ചാണു  ഇപ്പോൾ എന്റെ പതിനൊന്നാമത്തെ പുസ്തകം കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം  പൂർത്തിയാക്കുന്നത് . ഇത് എനിക്ക് അമ്മ തന്ന കവിതയുടെ പെട്ടിയാണു


2018 മാർച്ച് 2/
 ടെമ്പിൾ ഓഫ് പോയട്രി



Saturday, November 11, 2017

ആ പാട്ട് / എൻ .രവിശങ്കർ

ആ പാട്ട് / എൻ .രവിശങ്കർ
വിവർത്തനം : കുഴൂർ വിത്സൺ

ആ പാട്ട്

ആ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ
ടാഗോർ തിയറ്ററിൻ ബാൽക്കണിയിൽ
കറുത്തവനിരിക്കുന്നു
വെളുത്ത താടിക്കാരനും

നിൽക്കുകയാണു മറ്റുള്ളവർ

നിങ്ങളേതാണു മൂപ്പരേ ,
ചോദിച്ചൂ കറുത്തവൻ
ടാഗോറാണു ഞാൻ ; നീയോ ?

ചോദ്യങ്ങളുമായി മാത്രം
എണീറ്റ് നിൽക്കുന്നവൻ

ബോബ് മാർലി





കസേര / കാരെൻ സുസ്മാൻ

കസേര / കാരെൻ സുസ്മാൻ


കസേരയുടെ ഓർമ്മ പോയത് നന്നായി.  
അല്ലെങ്കിൽ  ഒരിക്കൽ മരക്കൊമ്പുകളായിരുന്ന തന്റെ ദേഹത്തെ പ്രതി അത് ആവാലാതിപ്പെടുമായിരുന്നു . ഇന്നിപ്പോൾ കാട്ടിലേക്ക്  കൊണ്ട്  പോവുകയാണെങ്കിൽ പ്രത്യേകിച്ച് ഒരിതും അത് കാണിക്കുകയില്ല . എന്നാൽ പരിസരം  പതിയെ മാറും. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ഇത് അവിടം നിറയും കസേരയെ കാട്ടിലിരുത്തി പോരുക.   അത് കൂടപ്പിറപ്പുകളൊത്ത് അതുമിതും പറഞ്ഞിരിക്കട്ടെ .ഭാരമിപ്പോൾ നമ്മുടെ തലയിലാണു.  ജനിക്കുന്നതിനും മുന്നുള്ള  നമ്മളെപ്പറ്റി






(ദ ചെയർ / കാരെൻ സുസ്മാൻ - മലയാളീകരണം / കുഴൂർ വിത്സൺ )
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved